NRI
ബെര്‍ലിന്‍: ജര്‍മനിയിലെ തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ 29 വയസുള്ള മൊറോക്കോകാരന്റെ കത്തിയാക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷണല്‍ തിയറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കിലാണ് ആക്രമണം നടന്നത്.
തുടര്‍ന്ന് പോലീസിനെയും പ്രതി ഭീഷണപ്പെടുത്തി. ഒടുവില്‍ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുരുമുളക് സ്പ്രേ ഉപയോഗിച്ചതില്‍ പ്രതിക്കും മറ്റ് മൂന്ന് പേര്‍ക്കും നിസാര പരിക്കേറ്റു. സംഭവത്തിന്റെ സാക്ഷികള്‍ തങ്ങളുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ഥിച്ചു.
International
ലണ്ടൻ: ട്രെയിനിലെ കത്തിയാക്രമണത്തിൽ അറസ്റ്റിലായ ആന്റണി വില്യംസിനു (32) മേൽ പത്ത് കൊലപാതകശ്രമ കുറ്റങ്ങൾ ചുത്തിയതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
ശനിയാഴ്ചയുണ്ടായ അക്രമത്തിൽ ഇയാൾക്കു മാത്രമാണു പങ്കുള്ളതെന്നും സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. മറ്റൊരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.
ശനിയാഴ്ച ലണ്ടനിലേക്കു വരികയായിരുന്ന ട്രെയിനിൽ ഇയാൾ നടത്തിയ ആക്രമണത്തിൽ 11 പേർക്കാണു കുത്തേറ്റത്.
International
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്സ്ബ്രിഡ്ജിലെ മിഡ്ഹസ്റ്റിൽ നായയുമായി നടത്തത്തിനിറങ്ങിയ വെയ്ൻ ബ്രോഡോഹസ്റ്റ് (49) എന്നയാളാണു മരിച്ചത്. 45 വയസുള്ളയാളും ഇയാളുടെ 14 വയസുകാരനായ മകനുമാണ് പരിക്കേറ്റത്. സംഭവത്തിൽ അഫ്ഗാൻ സ്വദേശിയായ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പ്രാദേശികസമയം വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. തർക്കത്തെത്തുടർന്ന് അഫ്ഗാൻ പൗരൻ ബ്രിട്ടീഷ് പൗരന്മാരെ കുത്തുകയായിരുന്നു. പ്രതി 2020 നവംബറിൽ ലോറിയിൽ ലണ്ടനിലെത്തിയതാണ്. പിന്നീട് ഇയാൾക്ക് അഭയം നൽകി. പ്രതിയും ആക്രമണത്തിനിരയായവരും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.
NRI
ബർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.
സിറിയൻ അഭയാർഥി ഇസാ അൽച്ച് (27) എന്നയാളെയാണു ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നഗരത്തിലെ ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്സിറ്റി’ ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതി ഭീകരസംഘടനയായ ഐഎസിൽ അംഗത്വമുള്ളയാളാണെന്നും ഏതാനും വർഷങ്ങളായി രാജ്യത്ത് ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
International
ഡബ്ലിൻ: അയർലൻഡിലെ സൈനികക്യാന്പിൽ ചാപ്ലൈനായ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം രാജ്യത്തെ ആദ്യത്തെ ജിഹാദി ആക്രമണമാണെന്നു പോലീസ്. ഈവർഷത്തെ യൂറോപ്യൻ യൂണിയൻ ടെററിസം സിറ്റുവേഷൻ ആൻഡ് ട്രെൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ 14 അംഗരാജ്യങ്ങളിലായി 58 ഭീകരാക്രമണം നടന്നതായും റിപ്പോർട്ടിലുണ്ട്.
ഗാൽവെയിലെ റെൻമോർ ബാറക്സിൽ ചാപ്ലൈനായ ഫാ. പോൾ മർഫിയെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പതിനേഴുകാരനായ അക്രമി കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ പ്രതിക്ക് കോടതി ഈ വർഷം ആദ്യം പത്തുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതി 15-ാം വയസിൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടയാളാണെന്നും ഓൺലൈനിലൂടെ ഐഎസ് ഭീകരസംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടനാകുകയുമായിരുന്നുവെന്നും കോടതി കണ്ടെത്തിയിരുന്നു.