Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knife Attack

ഇസ്രയേലിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: പലസ്തീൻകാരൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അക്രമി കാൽനടയാത്രക്കാരിലേക്കു വാഹനം ഓടിച്ചുകയറ്റുകയും പിന്നീട് കത്തിയാക്രമണം നടത്തുകയുമായിരുന്നു.

വടക്കൻ നഗരമായ ബേത്ത് ഷിയാനിലാണ് ജനങ്ങളിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇവിടെ അറുപത്തെട്ടുകാരൻ മരിക്കുകയും 16കാരനു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കാറിൽ രക്ഷപ്പെട്ട അക്രമി 12 കിലോമീറ്റർ അകലെ ഐൻ ഹാരോദിൽ നടത്തിയ കത്തിയാക്രമണത്തിൽ 37 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.

അക്രമിയെ ആയുധധാരിയായ ഒരു ഇസ്രേലി വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NRI

ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്

ബർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.

സിറിയൻ അഭയാർഥി ഇസാ അൽച്ച് (27) എന്നയാളെയാണു ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നഗരത്തിലെ ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്സിറ്റി’ ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.

പ്രതി ഭീകരസംഘടനയായ ഐഎസിൽ അംഗത്വമുള്ളയാളാണെന്നും ഏതാനും വർഷങ്ങളായി രാജ്യത്ത് ഐഎസിന്‍റെ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

International

അയർലൻഡിലെ കത്തിയാക്രമണം ജിഹാദി ആക്രമണം: പോലീസ്

ഡബ്ലിൻ: അയർലൻഡിലെ സൈനികക്യാന്പിൽ ചാപ്ലൈനായ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം രാജ്യത്തെ ആദ്യത്തെ ജിഹാദി ആക്രമണമാണെന്നു പോലീസ്. ഈവർഷത്തെ യൂറോപ്യൻ യൂണിയൻ ടെററിസം സിറ്റുവേഷൻ ആൻഡ് ട്രെൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ 14 അംഗരാജ്യങ്ങളിലായി 58 ഭീകരാക്രമണം നടന്നതായും റിപ്പോർട്ടിലുണ്ട്.

ഗാൽവെയിലെ റെൻമോർ ബാറക്സിൽ ചാപ്ലൈനായ ഫാ. പോൾ മർഫിയെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പതിനേഴുകാരനായ അക്രമി കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ പ്രതിക്ക് കോടതി ഈ വർഷം ആദ്യം പത്തുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതി 15-ാം വയസിൽ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടയാളാണെന്നും ഓൺലൈനിലൂടെ ഐഎസ് ഭീകരസംഘടനയുടെ ആശയങ്ങളിൽ ആകൃഷ്‌ടനാകുകയുമായിരുന്നുവെന്നും കോടതി കണ്ടെത്തിയിരുന്നു.

Latest News

Corehub Up